2009, നവംബർ 18, ബുധനാഴ്‌ച

ക്ഷേത്രങ്ങളും കച്ചവടച്ചരക്കാകുമ്പോള്‍

Buzz It
        വ്രത ശുദ്ധിയുടെ നിറവില്‍ ഒരു മണ്ഡലകാലം കൂടി. നാടെങ്ങും ഭക്തിയുടെ അലകളുയരുന്ന ഒരു പുണ്യകാലം.വ്രതാനുഷ്ഠാനങ്ങളുടെ വിശുദ്ധിയില്‍ ദേഹവും ദേഹിയും ശബരീശ സന്നിധിയില്‍ അര്‍പ്പിച്ചു മലകയറാനൊരുങ്ങുന്ന ഭക്ത സഹസ്രങ്ങള്‍ .

       ഇവരോട് കാട്ടുന്ന അനീതിയുടെ കഥ വളരെ വിചിത്രമാണ്. ശബരിമലയില്‍ നിന്നും ലഭിക്കുന്ന കോടിക്കനക്കിനു രൂപയുടെ വരുമാനം സര്‍ക്കാര്‍ ഖജനാവ് നിറ്ക്കുമ്പോഴും ശബരി മലയോടും ഹൈന്ദവ ജനതയോടും കാട്ടുന്ന ഈ ക്രൂരത അത്ഭുതകരം തന്നെയാണ്.ഇതിനെതിരെ പ്രതികരിക്കാന്‍ നമ്മുടെ ഒരു ബുദ്ധി ജീവി വിഭാഗവും തയ്യാറാവില്ല, എന്നു മത്രമല്ല ഹിന്ദുവിന്റെ പ്രശ്നം ചര്‍ച്ച ചെയ്യുന്നവനെ വര്‍ഗ്ഗീയ വാദി അയി ചിത്രീകരിക്കാനും ഇക്കൂട്ടര്‍ മത്സരിക്കും .
      ഭകതരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാനാകാത്ത തിരിവിതാംകൂര്‍ ദേവസവം ബോര്‍ഡും ,കേരള നറ്ക്കരും ഹൈന്ദവ ജനതയ്ക്ക് അപമാനം തന്നെയാണ്. നമ്മുടെ സമ്മതിദാന അവകാശത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാര്‍ നമ്മുടെ ക്ഷേത്രമുതല്‍ കൊള്ളയടിക്കുമ്പോഴും നാം മതേതരത്തിന്റെ പേരില്‍ മൌനം ഭജ്ജിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇതു മതേതരത്വമാണോ? ഒരിക്കലുമല്ല ഇതു തീര്‍ത്തും പച്ചയായ മതവിവേചനമാണ്.ഇതിനെതിരെ കേരള ജനത പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
         ഭക്തര്‍ അമൂല്യമായി കരുതുന്ന ഭഗവാന്റെ പ്രസാദമായ അരവണ പോലും ലഭ്യമാക്കാന്‍ കഴിയാത്ത ഭരണകൂടമാണ്, നമ്മുടേത്. തിരുപ്പതിയിലെ പ്രത്യേക  VIP സന്ദര്‍ശനം ഹൈന്ദവ സമൂഹത്തിനു തീരാ കളങ്കമായതു പോലെ ഇതും മറ്റൊരു നാണക്കേടാവുമെന്നതില്‍  സംശയമില്ല.
       KSRTC ആയാലും ദേവസ്വം ബോര്‍ഡ് ആയാലും അയ്യപ്പന്മാരെ കൊള്ളയടിക്കുന്നതില്‍ യാതൊരു വിട്ടു വീഴ്ച്ചയുമില്ല. പമ്പയില്‍ നിന്നും കിലോമീറ്ററുകള്‍ക്കപ്പുറത്താണ്, പാര്‍ക്കിംഗ് സൌകര്യം .അവിടെ നിന്നും പമ്പവരെ പോകാന്‍ യുടെ പകല്‍ കൊള്ള ചാര്‍ജും . നിലക്കല്‍ മുതല്‍ പമ്പ വരെയുള്ള യാത്രാക്കൂലിയുടെ പേരില്‍ കണ്ടക്ടറുമായി അയ്യപ്പന്മാര്‍ വക്കൌ തര്‍ക്കത്തിലേര്‍പ്പെടുന്നത് സാധാരണ കാഴ്ചയാണ്. പാവം കണ്ടക്ടറോടു തര്‍ക്കിച്ചിട്ടു കാര്യമില്ല. പ്രതികരിക്കേണ്ടടത്തു പ്രതികരിക്കതെ കപട മതേതര മുഖം മൂടി അണിഞ്ഞിട്ടു കാര്യമില്ല.
           ഈ വര്‍ഷത്തെ ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ഭസ്മക്കുളത്തെക്കുറിച്ചാണ്. ഭസ്മക്കുളത്തിലെ മാലിന്യ സംസ്കരണത്തിനായി ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും യാതൊരു വിധ നീക്കവും നടക്കുന്നില്ല. ആചാരനുഷ്ഠാനങ്ങള്‍ തെറ്റിക്കാതിരിക്കാന്‍ വേണ്ടി മാത്രം ഭക്തര്‍ ഇവിടെ സ്നാനം നടത്തി വരുന്നു.ഇതൊക്കെ പ്രതികരണ ശേഷിയില്ലാത ഹൈന്ദവരോടു മാത്രമേ കാട്ടാന്‍ സാധിക്കുകയുള്ളൂ.
       ഒരു സംഘടിത വോട്ടു ബാങ്കുള്ളതു കൊണ്ട് , ഇസ്ലാം വിശ്വാസികളുടെ പുണ്യ സന്ദര്‍ശനമായ ഹജ്ജിനു എല്ല വിധ സൌകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നുണ്ട്.ഓര്‍ക്കുക ഹജ്ജിനു പോകുന്ന മെക്ക കേരളതിലെന്നല്ല, ഭാരതത്തില്‍ പോലുമല്ല.ഹജ്ജിനൊരുക്കുന്ന സൌകര്യങ്ങള്‍ തീര്‍ച്ചയായു ആവശ്യമായതു തന്നെയാണ്. എന്നാല്‍ അതു പോലെ എല്ലാ വിഭാഗത്തിന്റേയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കര്‍ ബാധ്യസ്ഥമാണ്. അല്ലാതെ ഒരു ക്ഷേത്രത്തിന്റെ അളവറ്റ് സമ്പത്തു കൊള്ളയടിച്ച് ആ ക്ഷേത്ര വിശ്വാസികളെ ത്രിണവല്‍ഗണിക്കുന്ന അവസ്ഥ തീര്ച്ചായും മാറേണ്ടതാണ്.

      അതു മാറണമെങ്കില്‍ വിശ്വാസികള്‍ തന്നെ അതിനെതിരെ ശക്തമ്മയി രംഗത്തു വരേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഈ മണ്ഡലകാലം വിശ്വാസികള്‍ക്ക് ഒരു പുനര്‍ വിചിന്തന കാലമായി തീരട്ടെ.

ദുബായിലെ അയ്യപ്പ സേവാ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അയ്യപ്പ പൂജയെ പറ്റി ഇവിടെ വായിക്കൂ.



 


1 അഭിപ്രായം: